05/02/2025
#National

രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെമുന്‍ ലോക്‌സഭാംഗം ജ്യോതി മിര്‍ധബിജെപിയില്‍ ചേര്‍ന്നു

രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ മുന്‍ ലോക്‌സഭാംഗം ജ്യോതി മിര്‍ധ ബിജെപിയില്‍ ചേര്‍ന്നു. ജാട്ട് വിഭാഗത്തില്‍ നിന്നുള്ള പ്രബല നേതാവാണ് ജ്യോതി മിര്‍ധ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജ്യോതി മിര്‍ധയുടെ പാര്‍ട്ടി മാറ്റം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിപി ജോഷിയുടെ സാന്നിധ്യത്തിലാണ് ജ്യോതി മിര്‍ധ ബിജെപിയില്‍ ചേര്‍ന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ച് ജ്യോതി മിര്‍ധ സംസാരിക്കുകയും ചെയ്തു . താന്‍ ഒരു കോണ്‍ഗ്രസ് എംപിയായാണ് തുടങ്ങിയത്. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പേര് ഉയര്‍ത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി അതിന് വിപരീതമാണ് പ്രവര്‍ത്തിക്കുന്നത്. എനിക്ക് അവിടെ അവസരങ്ങള്‍ കുറവായിരുന്നു. രാജസ്ഥാനില്‍ തൊഴിലാളികള്‍ അവഗണിക്കപ്പെടുകയാണ്. ക്രമസമാധാന നില മോശമാണ്, പാര്‍ട്ടിയെ ശക്തിപ്പെടുത്താനും രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കാനുമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, മധ്യപ്രദേശില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നര്‍മ്മദാപുരം ജില്ലയില്‍ നിന്ന് രണ്ട് തവണ എം.എല്‍.എയായ ഗിരിജ ശങ്കര്‍ ശര്‍മ്മയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇദ്ദേഹത്തോടൊപ്പം ബിജെപിയുടെ പ്രാദേശിക നേതാവ് ഭക്തി തിവാരിയടക്കം നിരവധി പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

പതിറ്റാണ്ടുകളായി ബി.ജെ.പി അനുഭാവ കുടുംബമാണ് ശര്‍മ്മയുടേത്. 2003 ലും 2008 ലുമാണ് ഹൊഷംഗബാദ് എം.എല്‍.എയായത്. ശര്‍മ്മ ഒമ്പത് ദിവസം മുമ്പ് ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ സീതാശരണ്‍ ശര്‍മ മധ്യപ്രദേശ് നിയമസഭാ സ്പീക്കറാണ്. സീതാശരണ്‍ ശര്‍മ ഹോഷംഗാബാദ് മണ്ഡലത്തില്‍ നിന്ന് അഞ്ചുതവണ ബി.ജെ.പി ടിക്കറ്റില്‍ എം.എല്‍.എയായിട്ടുണ്ട്. ഈ വര്‍ഷം അവസാനം മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് കോണ്‍ഗ്രസിലേക്കുള്ള കൂടുമാറ്റം. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥാണ് ഗിരിജ ശങ്കര്‍ ശര്‍മ്മക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്.

Leave a comment

Your email address will not be published. Required fields are marked *