28/03/2024
#Kasaragod

കെ സുധാകരനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് സി കെ ശ്രീധരന്‍

കെ സുധാകരനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് സി കെ ശ്രീധരന്‍

ടി പി വധം: പ്രസ്താവനയില്‍ കോടതിയലക്ഷ്യം ഉണ്ടോയെന്നും പരിശോധിക്കും.

കാസര്‍കോട്: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് പാര്‍ട്ടി വിട്ട മുന്‍ കെ പി സി സി വൈസ് ചെയര്‍മാന്‍ സി കെ ശ്രീധരന്‍.

ടി പി ചന്ദ്രശേഖരന്‍ കേസില്‍ സി പി എം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സി കെ ശ്രീധരന്റെ സി പി എം ബന്ധം മൂലമെന്ന സുധാകരന്റെ ആരോപണത്തിനെതിരെയാണ് സുധാകരനെതിരെ ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കുക.

ഇന്നലെ കാസര്‍കോട് ചിറ്റാരിക്കാലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരന്‍ ആരോപണം ഉന്നയിച്ചത്. സുധാകരന്‍ വിവരക്കേട് പറയുകയാണെന്ന് സികെ ശ്രീധരന്‍ പറഞ്ഞു. സുധാകരന്റെ പ്രസ്താവന അപകീര്‍ത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണ്. പ്രസ്താവനയില്‍ കോടതിയലക്ഷ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കും.

വലിയ മഴ പെയ്യുമ്പോള്‍ ചെറിയ തുള്ളി പോകുന്നത് പോലെയാണ് സികെ ശ്രീധരന്റെ പാര്‍ട്ടി മാറ്റമെന്ന് കാസര്‍കോട് പാര്‍ട്ടി പരിപാടിയില്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ കാലം മുതല്‍ സി കെ ശ്രീധരനും സി പി എമ്മും തമ്മില്‍ ബന്ധമുണ്ട്. ഇതിന്റെ ഭാഗമായാണ് പി മോഹനന്‍ കേസില്‍ പ്രതിയാകാതിരുന്നത്. ഏറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോകാന്‍ ആളില്ല. അധികാര സ്ഥാനങ്ങളില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം ഒരു പത്ത് പേര്‍ പോയില്ലെന്നകാര്യം സിപിഎമ്മുകാരും സികെ ശ്രീധരനും ആലോചിക്കണം.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മോഹനന്‍ മാസ്റ്റര്‍ ഒഴിവാക്കപ്പെട്ടത് വെറുതെയല്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങളില്‍ ഒന്നിന്റെ പരിണിത ഫലമാണ് ഈ ചുവടുമാറ്റം എന്നായിരുന്നു കെ സുധാകരന്‍ പ്രസംഗിച്ചത്.

ടി പി വധം: പ്രസ്താവനയില്‍ കോടതിയലക്ഷ്യം ഉണ്ടോയെന്നും പരിശോധിക്കും

കാസര്‍കോട്: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് പാര്‍ട്ടി വിട്ട മുന്‍ കെ പി സി സി വൈസ് ചെയര്‍മാന്‍ സി കെ ശ്രീധരന്‍.
ടി പി ചന്ദ്രശേഖരന്‍ കേസില്‍ സി പി എം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സി കെ ശ്രീധരന്റെ സി പി എം ബന്ധം മൂലമെന്ന സുധാകരന്റെ ആരോപണത്തിനെതിരെയാണ് സുധാകരനെതിരെ ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കുക.

ഇന്നലെ കാസര്‍കോട് ചിറ്റാരിക്കാലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരന്‍ ആരോപണം ഉന്നയിച്ചത്. സുധാകരന്‍ വിവരക്കേട് പറയുകയാണെന്ന് സികെ ശ്രീധരന്‍ പറഞ്ഞു. സുധാകരന്റെ പ്രസ്താവന അപകീര്‍ത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണ്. പ്രസ്താവനയില്‍ കോടതിയലക്ഷ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കും.

വലിയ മഴ പെയ്യുമ്പോള്‍ ചെറിയ തുള്ളി പോകുന്നത് പോലെയാണ് സികെ ശ്രീധരന്റെ പാര്‍ട്ടി മാറ്റമെന്ന് കാസര്‍കോട് പാര്‍ട്ടി പരിപാടിയില്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ കാലം മുതല്‍ സി കെ ശ്രീധരനും സി പി എമ്മും തമ്മില്‍ ബന്ധമുണ്ട്. ഇതിന്റെ ഭാഗമായാണ് പി മോഹനന്‍ കേസില്‍ പ്രതിയാകാതിരുന്നത്. ഏറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോകാന്‍ ആളില്ല. അധികാര സ്ഥാനങ്ങളില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം ഒരു പത്ത് പേര്‍ പോയില്ലെന്നകാര്യം സിപിഎമ്മുകാരും സികെ ശ്രീധരനും ആലോചിക്കണം.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മോഹനന്‍ മാസ്റ്റര്‍ ഒഴിവാക്കപ്പെട്ടത് വെറുതെയല്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങളില്‍ ഒന്നിന്റെ പരിണിത ഫലമാണ് ഈ ചുവടുമാറ്റം എന്നായിരുന്നു കെ സുധാകരന്‍ പ്രസംഗിച്ചത്.

Leave a comment

Your email address will not be published. Required fields are marked *