ജമാഅത്തെ ഇസ്ലാമി കറകളഞ്ഞ വർഗീയവാദികൾ: മുഖ്യമന്ത്രി 

Dec 7, 2025 - 14:34
Dec 7, 2025 - 14:38
ജമാഅത്തെ ഇസ്ലാമി കറകളഞ്ഞ വർഗീയവാദികൾ: മുഖ്യമന്ത്രി 

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും അവർ കറകളഞ്ഞ വർഗീയവാദികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമി തങ്കക്കുടമാണെന്ന് ആരും കരുതേണ്ടന്നും കോഴിക്കോട് പ്രസ് ക്ലബ്ബിൽ മീഡ് ദി ലീഡർ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി എല്ലാ കാലത്തും വർഗീയ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അവർക്ക് അനുകൂലമായി ഒരിക്കലും സിപിഎം നിലപാട് എടുക്കുകയോ ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്‌തിട്ടില്ല.

ജമാഅത്തെ ഇസ്ലാമി സാർവദേശീയ സംഘടനയാണ്. അങ്ങനെ ശുദ്ധീകരിക്കപ്പെടുന്നവരല്ല. അവർ ഓരോ സ്ഥലത്തും ഓരോ നിലപാടുകൾ സ്വീകരിക്കുന്നുണ്ടാവാം. ശുദ്ധമായ മത തീവ്ര വാദ നിലപാടാണ് അവർക്കുള്ളത്. അതുകൊണ്ടാണ് സെക്കുലർ ആയ മതവിശ്വാസികൾ അവരെ എതിർക്കാൻ തയ്യാറാകുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോൾ ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്ന യുഡിഎഫ് നേതൃത്വം അവർ എങ്ങനെയാണ് മാറിയതെന്ന് വ്യക്തമാക്കണം. അങ്ങനെയാവുമ്പോൾ മുസ്ലിം സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന ആളുകൾക്ക് യുഡിഎഫിൻ്റെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാവ് കെ.സിയുടെ വെല്ലുവിളി ഏറ്റെടുത്ത് കേരളത്തിലെ എംപിമാരുടെ പ്രവർത്തനം സംബന്ധിച്ച് സംവാദത്തിന് തയാറാണെന്നും സ്ഥലവും സമയവും നിശ്ചയിച്ചാൽ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിദാരിദ്രമുക്ത സംസ്ഥാനമായതിൻ്റെ പേരിൽ കേരളത്തിൻ്റെ റേഷൻ വിഹിതം മുടക്കാൻ യു ഡിഎഫ് എംപിമാർ പാർലമെൻ്റിൽ അനാവശ്യ ചോദ്യമുന്നയിച്ച് കേരളത്തിലെ എഎവൈ കാർഡുകൾ ഇല്ലാതാക്കാൻ പറ്റുമോ എന്നാണ് യുഡിഎഫ് എം പിമാർ നോക്കുന്നതെന്നും കേരള വിരുദ്ധതയാണ് ഇവരുടെ മനസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ വിഷയത്തിൽ വായ്പ എഴുതി തള്ളാനുള്ള വ്യവസ്ഥ തന്നെ കേന്ദ്രം എടുത്തു കളഞ്ഞു. അടുത്ത മാസം മുണ്ടക്കൈ ടൗൺഷിപ്പ് പൂർത്തിയാകും. കേന്ദ്രത്തിന് കേരള വിരുദ്ധതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമിക്കേണ്ടബാധ്യത അവർക്കുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0