'കാസര്‍ഗോഡ് ആസ്റ്റര്‍ മിംസ് ' ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
കാസർഗോഡ്: ആരോഗ്യമേഖലയിൽ നിസ്തുല്യ സേവനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രി കാസർഗോഡ് ആസ്റ്റർ മിംസ് അടുത്ത മാസം മുതൽ പ്രവർത്തനമാരംഭിക്കും. ഒക്ടോബർ രണ്ടിന് വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവുവും ചടങ്ങിൽ പങ്കെടുക്കും. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിപാലനം സംസ്ഥാനത്ത് വ്യാപിപ്പിക്കുക എന്ന ആസ്റ്ററിൻ്റെ ലക്ഷ്യങ്ങൾക്ക് കരുത്തേകുന്നതാണ് പുതിയ ആശുപത്രി.
2.1 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണത്തിൽ 264 കിടക്കകളുള്ള ആശുപത്രി, വടക്കൻ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ പ്രതീക്ഷയാണ്. കാസർഗോഡും പ്രദേശങ്ങളിലുമുള്ളവർക്ക് എളുപ്പം സേവനം ലഭ്യമാക്കാനാകുന്ന സ്ഥലത്താണ് ആസ്റ്റർ പുതിയ ആശുപത്രി നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും മികച്ചതും രോഗി കേന്ദ്രീകൃതവും അത്യാധുനികവുമായ പരിചരണം എല്ലാവർക്കും ഉറപ്പാക്കുന്ന തരത്തിലാണ് ആസ്റ്റർ മിംസ് കാസർഗോഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഡയറക്ടർ അനൂപ് മൂപ്പൻ, കാസർഗോഡ് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ എ.കെ.എം. അഷ്റഫ്, ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ ഉൾപ്പടെയുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
2
Wow
0


